ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസ്
തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനായ നടന്‍ വിജയ് മാനസികമായി കടുത്ത മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞ ശേഷം വിജയ് ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് ടിവികെയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അപകടത്തിന്റെ ഞെട്ടലിലാണ് വിജയ്. സംഭവം അറിഞ്ഞ ശേഷം അദ്ദേഹം ഭക്ഷണം പോലും കഴിച്ചിട്ടില്ല. കടുത്ത മനോവിഷമത്തില്‍ ആരോടും അധികം സംസാരിക്കുന്നില്ലെന്നും ടിവികെ വൃത്തങ്ങള്‍
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ശനിയാഴ്ച തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യവുമായി ഹർജി. ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ടിവികെയുടെ ഭാവി പ്രചരണ പരിപാടികൾക്ക് അനുമതി നൽകരുതെന്നാണ് ആദ്യത്തെ ഹർജി. ദുന്തത്തിൽ രക്ഷപെട്ട ഒരാളാണ് ഹർജി നൽകിയിരിക്കുന്നത്.
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. ദുരന്തം ഉണ്ടായപ്പോൾ വിജയ് കരൂരിൽ നിന്ന് ഉടൻ ചെന്നൈയിലേക്ക് പോകുകയായിരുന്നു ഇതിനെ വമർശിച്ചാണ് ‘ഞങ്ങൾ എവിടെയും ഓടിപ്പോയിട്ടില്ല’ എന്ന് പറഞ്ഞുകൊണ്ട് കനിമൊഴി രംഗത്തെത്തിയത്. ദുരന്തത്തിന് പ്രധാന കാരണം സംഘാടനത്തിലെ
തെന്നിന്ത്യൻ സിനിമ താരവും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിനും ഞായറാഴ്ച മരിച്ചു. ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ കവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കവിൻ
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിർത്തിവെച്ചു. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ ഉടൻ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നാണ് സർക്കാരിന്റെ നിലപാട്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടിവികെയുടെ നേതാക്കൾ
തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ടിവികെ സ്ഥാപക നേതാവും സിനിമ താരവുമായ വിജയിയെ കാണാനാണ് കരൂരില്‍ ജനക്കൂട്ടം ഇരമ്പിയെത്തിയത്. വിജയിയുടെ സിനിമ സ്റ്റൈല്‍ രാഷ്ട്രീയ പ്രസംഗത്തിനിടെ ഒന്നര വയസുകാരന്‍ അടക്കമാണ് ആള്‍ക്കൂട്ടത്തിനിടെ ഞെരിഞ്ഞമ്മര്‍ന്നത്. സംഘാടനത്തിലെ പാളിച്ചയാണ് ഈ അപകടത്തിനു
ചെന്നൈ: തമിഴക വെട്രി കഴക നേതാവും സിനിമ താരവുമായ വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലു പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നു. നൂറിലധികം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. സംഭവത്തിൽ
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് നയിച്ച റാലിയിൽ വൻ അപകടം. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ചതായി ഔദ്യോഗീകമായി സ്ഥിരീകരിച്ചു. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരിൽ 8 പേർ കുട്ടികളാണ്. 17 പേർ സ്ത്രീകളും 11 പേർ
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിക്കെതിരെ വിമർശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയിനിഥി സ്റ്റാലിൻ. വിജയ് അടുത്തിടെ തുടങ്ങിയ തമിഴ്നാട് രാഷ്ട്രീയ പര്യടനത്തെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. താൻ ശനിയാഴ്ചകളിൽ മാത്രം പുറത്തിറങ്ങുന്ന നേതാവല്ലെന്നും ആഴ്ചകളിൽ എല്ലാ ദിവസവും പാർട്ടിയുടെ ഔദ്യോഗിക മീറ്റിങ്ങുകളിൽ പങ്കെടുക്കുന്ന ആളാണെന്നും ഉദയനിഥി
























