മണ്ഡലകാല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി തീർത്ഥാടകർക്കും ജീവനക്കാർക്കും ആശ്വാസമാകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പെൻസറിയിൽ 1700-ഓളം പേർക്ക് ചിക്കൻപോക്സ് പ്രതിരോധ മരുന്ന് നൽകിയതായി ഡിസ്പെൻസറി ചാർജ് ഓഫീസർ ഡോ. വിവേക് വി.
പത്തനംതിട്ട: അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും മുൻ സെക്രട്ടറി എസ് ജയശ്രീക്കും ഇന്ന് നിർണായകം. കേസിൽ എസ് ജയശ്രീ നാലാം പ്രതിയും എസ് ശ്രീകുമാർ ആറാം പ്രതിയുമാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് നേരത്തേ സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ശബരിമല മുൻ സെക്രട്ടറിയെന്ന നിലയിൽ
പത്തനംതിട്ട:ഫോമിക് ആസിഡ് കണ്ടൈനറിൽ തേൻ വിതരണം ചെയ്യാനൊരുങ്ങിയ കരാറുകാരെ തടഞ്ഞ് ദേവസ്വം വിജിലൻസ്. തേൻ ഉപയോഗിക്കാതെ മാറ്റിവെയ്ക്കാൻ വിജിലൻസ് നിർദേശം നൽകി. ശബരിമലയിൽ കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ശബരിമലയിൽ തേൻ വിതരണം വിജിലൻസ് തടഞ്ഞു. ദേവസ്വം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നും വിജിലൻസ് കണ്ടെത്തി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിമാർ എസ്എടിക്കു മുന്നിൽ മൊഴിനൽകി. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ അറസ്റ്റുചെയ്ത മുരാരിബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളി
പത്തനംതിട്ട: ശബരിമലയിൽ പായസവും പപ്പടവുമുൾപ്പെടെയുള്ള സദ്യയൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ. നേരത്തെ ഉച്ചയ്ക്ക് മെനുവിൽ ഉണ്ടായിരുന്നത് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്നാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയകുമാർ. നല്ല ഭക്ഷണം നൽകാൻ ഭക്തന്മാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകും എന്നും എം വി ഗോവിന്ദൻ
ശബരിമല: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തിങ്കളാഴ്ച രാത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ഒന്‍പതുമണിയോടെയാണ് അദ്ദേഹം മലകയറി സന്നിധാനത്തെത്തിയത്. യൂണീഫോം ഇല്ലാതെയായിരുന്നു സന്ദര്‍ശനം. പൊലീസുദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നല്ലതിരക്കുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷായോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.
പത്തനംതിട്ട: ശബരിമലയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമ അനുമതി ലഭിച്ചാലുടൻ റോപ്പ് വേ നിർമ്മാണം ആരംഭിക്കാനാകും. വന്യ ജീവി വകുപ്പിൽ നിന്നുമുള്ള സംഘം കഴിഞ്ഞ ഒക്ടോബർ മാസം ഇവിടെ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കും. അതിന് ശേഷം കേന്ദ്ര വന്യ ജീവി ബോർഡ് റിപ്പോർട്ട് അംഗീകരിച്ച് അനുവാദം നൽകുന്നത് വനം വകുപ്പിന് പകരം
ശബരിമല: പതിവ് തെറ്റാതെ അയ്യപ്പസന്നിധിയില്‍ കളരിമുറകള്‍ അവതരിപ്പിച്ച് തൃശൂര്‍ ചാവക്കാട്ടെ വല്ലഭട്ട കളരി സംഘം. തുടര്‍ച്ചയായി ഇത് 46 -ാം വര്‍ഷമാണ് സംഘം ശബരിമലയില്‍ എത്തി കളരി അഭ്യാസങ്ങൾ അവതരിപ്പിക്കുന്നത്. ഇത്തവണ രാജീവ് ഗുരുക്കളുടെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന അഭ്യാസികളാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ കളരി അഭ്യാസപ്രകടനം നടത്തിയത്. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ 65


























