ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ഞായറാഴ്ച ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്കു പിന്നാലെയാണ്
ഇസ്ലാമാബാദ്: ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളിൽ അതിർത്തി രാഷ്ട്രമായ പാകിസ്ഥാനിൽ ആശങ്ക. ഇറാന്റെ നിയന്ത്രണങ്ങൾ അമേരിക്ക ഏറ്റെടുത്താൽ അത് പാകിസ്ഥാനെ ആഭ്യന്തരമായും രാഷ്ട്രീയമായും പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇസ്ലാമാബാദിൽ അടിയന്തര യോഗം ചേരാനാണ് പാക് സംയുക്ത സൈനിക മേധാവി അസിം മുനീറും സൈനിക വൃത്തങ്ങളും ഒരുങ്ങുന്നത്. ഇറാനിലെ ആഭ്യന്തര
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ജില്ലാ കോടതിക്കു സമീപം സ്ഫോടനം. 12 പേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരെന്നാണ് വിവരം. തെക്കൻ വസീറിസ്താനിലെ വാനയിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ന് പാക് സുരക്ഷാ സേന തിരിച്ചടിച്ചിരുന്നു. പാക് തിരിച്ചടിയിൽ രണ്ട് ടിടിപി ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു.
ഗാസയിൽ പാക് സൈനികർ; ബഫർ ഫോഴ്സായി പ്രവർത്തിക്കും, യുഎസുമായും ഇസ്രായേലുമായും ധാരണയായെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ മൊസാദുമായും സിഐഎയുമായും പാകിസ്താൻ ധാരണയായെന്ന് റിപ്പോർട്ട്. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ലക്ഷ്യമാണ്. കരാർ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിർവ്വഹണത്തിനായി
ഇസ്ലാമാബാദ്:ബുധനാഴ്ചയും ഇരുപതിലേറെ പാക്-അഫ്ഗാൻ സൈനികർക്ക് ജീവൻ നഷ്ടമായ ഏറ്റുമുട്ടൽ താത്കാലികമായി അവസാനിച്ചു. 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം 6.30 നാണ് വെടി നിർത്തൽ പ്രാബല്യത്തിൽ വന്നത്. ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലൂടെ ശ്രമിക്കുമെന്ന് പാക്കിസ്ഥാൻ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താന്‍
ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 200 താലീബാൻ സൈനികരെ വധിച്ചതായി അവകാശവാദവുമായി പാക്കിസ്ഥാൻ. 23 പാക് സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ പറഞ്ഞു. എന്നാൽ 58 പാക് സൈനികരെയാണ് വധിച്ചതെന്നാണ് അഫ്ഗാൻ ഭരണകൂടം പറയുന്നത്. അഫ്ഗാനിസ്താനിലെ താലിബാനും തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന പാക്കിസ്ഥാനിലെ താലീബാൻ അനുകൂല സംഘടനയുമാണ് അതിർത്തിയിൽ പ്രകോപനമില്ലാതെ
കാബൂൾ: പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത സായുധ ഏറ്റുമുട്ടലുണ്ടായി. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് താലിബാൻ സേന തിരിച്ചടിക്ക് ഇറങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തും ഉണ്ടായ മൂന്ന് സ്ഫോടനങ്ങൾക്ക് പിന്നിൽ
ഇസ്ലാമാബാദ്: പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ട്രംപിന്റെ സമാധാന കരാറിനെതിരെ പാക്കിസ്താനിൽ നടന്ന പ്രതിഷേധം കലാപത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിലെ ടിഎൽപി എന്ന പാർട്ടി നടത്തിയ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്. അമേരിക്കയുടെ സമാധാന പദ്ധതി ഗാസയെ
ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് യുഎസിലേക്കുള്ള ആദ്യ ധാതു കയറ്റുമതിക്ക് തുടക്കമായി. 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎസ് സ്ട്രാറ്റജിക്കൽ മെറ്റൽസ് എന്ന കമ്പനി പാക്കിസ്ഥാന്റെ സൈനിക എൻജിനീയറിങ് വിഭാഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗണൈസേഷനുമായി ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ഇതുപ്രകാരമാണ് പാക്കിസ്ഥാൻ ധാതുക്കളുടെ ആദ്യ സാമ്പിൾ യുഎസിലേക്ക് കയറ്റുമതി ചെയ്തത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി
ഇസ്ലാമാബാദ്: ഇന്ത്യൻ കരസേനാ മേധാവിയുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി രംഗത്ത്. ഇനിയൊരു സൈനിക നടപടിക്ക് മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത്തരം നടപടിയുണ്ടായാൽ ഇന്ത്യ തകർന്ന യുദ്ധവിമാനങ്ങൾ കൊണ്ട് മൂടപ്പെടുമെന്നാണ് ആസിഫ് പറയുന്നത്. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ഭൂപടത്തിൽ നിന്ന്


























