തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചതോടെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. കരിക്കകം സ്വദേശിനിയായ ശിവപ്രിയ (വയസ് 22)യാണ് മരിച്ചത്. നവംബർ 22ന് ആശുപത്രിയിൽ പ്രസവത്തിനെത്തിയ
വേണുവിന്റെ മരണത്തിൽ ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് പ്രാധമിക വിലയിരുത്തൽ; കേസ് ഷീറ്റിൽ പോരായ്മകളില്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥയെ തുടർന്ന് രോദി മരണപ്പെട്ടു എന്നാരോപിക്കുന്ന സംഭവത്തിൽ വേണുവിന്റെ ചികിത്സയിൽ വീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. കേസ് ഷീറ്റിൽ യാതൊരു പോരായ്മകളും കണ്ടെത്തിയിട്ടില്ലെന്നും ചികിത്സാ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചതായും രേഖകൾ സൂചിപ്പിക്കുന്നു. ഡോക്ടർമാർ നൽകിയ മൊഴികളിലും ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബം ആശുപത്രിയുടെയും ഡോക്ടർമാരുടെയും ഗുരുതര വീഴ്ചയാണെന്ന് ശക്തമായ ആരോപണമുയർത്തി. ഹൃദയാഘാതം ഉണ്ടായ വേണുവിന് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും ഭാര്യ സിന്ധു നമസ്തേ കേരളം പരിപാടിയിൽ പറഞ്ഞു. വേദന സഹിക്കാനാകാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ലെന്നും ജീവനക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം. ചികിത്സയിലിരിക്കെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലാണ് രോഗി ആശുപത്രിയിലെ അനാസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ രോഗി മരിക്കുകയും ചെയ്തു. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താൻ നേരിട്ട ദുരനുഭവം സുഹൃത്തിനോട് ശബ്ദ സന്ദേശമായി പങ്കുവെച്ചത്. ആഞ്ചിയോഗ്രാം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്
ന്യൂഡൽഹി: ജാർഖണ്ഡിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ആശങ്കയും പ്രതിഷേധവും തുടരുകയാണ്. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് രക്തം നൽകിയത്. സ്വീകരിച്ച രക്തത്തിലൂടെ എച്ച്‌ഐവി കുട്ടികളിലേക്ക് പകർന്നു എന്നാണ്
പാലക്കാട്: കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർമാർക്ക് എതിരെ നടപടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജൂനിയർ റസിഡന്റായ ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റായ ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്ന്
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി പരാതി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പ്രസീത പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. കളിക്കുന്നതിനിടെ വീണപ്പോൾ പരിക്കേറ്റ വിനോദിനിയെ ഒക്ടോബർ 24 നു പാലക്കാട്






















