ഇരുപത്തിനാലു മണിക്കൂറും ഫോണിനകത്താണെന്ന ആരോപണം കേൾക്കുന്ന ജെൻ സികൾക്കിടയിൽ ട്രെൻഡിങ് ആയി ‘അനലോഗ് ബാഗ്’. നീണ്ടുനിൽകുന്ന ഇൻഫിനിറ്റ് സ്ക്രോളിങ് ശീലത്തിൽ നിന്ന് ബോധപൂർവ്വം ഒരു മാറ്റം ആഗ്രഹിക്കുന്ന ജെൻ സികൾ. ഈയൊരു ചിന്താഗതിയിൽ നിന്നാണ് അനലോഗ് ബാഗ് എന്ന പുതിയ ലൈഫ്സ്റ്റൈൽ ട്രെൻഡ്
ചെന്നൈ: നേപ്പാളിലേതിന് സമാനമായ ജെൻസി വിപ്ലവം തമിഴ്നാട്ടിലും വേണമെന്ന് നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടിയായ ടിവികെയുടെ മുതിർന്ന നേതാവ്. തമിഴക വെട്രി കഴകത്തിന്റെ നേതാവായ ആധവ് അർജുനയാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ വിപ്ലവ ആഹ്വാനം നടത്തിയത്. എന്നാൽ വിപ്‌ളവവുമായോ പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ ടിവികെയ്ക്ക് ബന്ധമില്ലെന്നും അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കില്ലെന്നും ടിവികെ
തൊഴിലുടമകളും തൊഴിൽ മേഖലയിലെ പുതിയ തലമുറയും തമ്മിലുള്ള ബന്ധം വഷളാകുന്നതും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും തൊഴിലിടങ്ങളിലെ ഒരു ട്രെൻഡിംഗ് ചർച്ച വിഷയമാണ്. എല്ലാ തൊഴിൽ രംഗത്തും ഈ സംഘർഷം നിലനിൽക്കുന്നതായും അതൊരു ബുദ്ധിമുട്ടായി മാറുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടിക്കടി ജോലി മാറുക, ആരോടും പറയാതെ ഒരു സുപ്രഭാതത്തിൽ ജോലിയിൽ നിന്നും പിരിഞ്ഞുപോവുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ്
കാഠ്മണ്ഡു: 60-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന് ശേഷം നേതാക്കൾ മീഡിയയുമായി തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. അഴിമതി രഹിത രാഷ്ട്രീയ സംവിധാനത്തിനും യുവ പൗരന്മാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതിനും സാധ്യമായത് എല്ലാം ചെയ്യണമെന്ന് ജൻ സി പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സമാധാനത്തോടെയുള്ള ജീവിതം രാജ്യത്ത്
കാഠ്മണ്ഡു: നേപ്പാൾ പ്രതിനിധി സഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നും മാർച്ച് 5 ന് തിരഞ്ഞെടുപ്പ് തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു. ആഴ്ചകളോളം നീണ്ടുനിന്ന അക്രമാസക്തമായ ജെൻ സി പ്രതിഷേധങ്ങളെത്തുടർന്ന് 51 പേർ മരിക്കുകയും 1,300 ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് തടവുകാർ രക്ഷപ്പെടുകയും
കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തിൽ തകർന്ന നേപ്പാളിന്റെ ക്രമസമാധാനം പൂർവസ്ഥിതിയിലേക്ക്.ആക്രമസംഭവങ്ങളിലായി 51 പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. സർക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭകാരികളെ സൈന്യം അടിച്ചമർത്തി. പ്രക്ഷോഭത്തിന്റെ മറവിൽ കൊള്ളയും കൊലയും വൻതോതിൽ നടന്നതായിട്ടാണ് പൊലീസ് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാർ ഇപ്പോഴും
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഝാല നാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രകാര്‍ മരിച്ചു. പ്രക്ഷോഭകാരികള്‍ വീടിന് തീയിട്ടതോടെ ഗുരുതരമായി പൊള്ളലേറ്റ റാബി ലക്ഷ്മി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിഷേധക്കാർ അവരുടെ വീടിന് തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തുമരിക്കുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂഡൽഹി: ജീവിതത്തിൽ സന്തോഷമായിരിക്കുക എന്നതാണ് ഏതൊരാളും ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി വിവധ മാർഗ്ഗങ്ങൾ കണ്ടെത്തുന്നുവെന്ന് മാത്രം. പുറമെ നിന്ന് നോക്കിയാൽ എല്ലാവരും ആഘോഷിക്കുന്നുണ്ട്, സന്തോഷത്തിലാണ്. എന്നാൽ ആഗോള തലത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് പുതുതലമുറ അത്ര സന്തുഷ്ടരല്ല എന്നാണ്. കഴിഞ്ഞ വർഷങ്ങളിലത്രയും മധ്യവയസ്കരാണ് അസന്തുഷ്ടരുടെ

























