കൊച്ചി: നടൻ ജയറാമിനെ കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യുന്നു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിക്കാനായി കൊണ്ടുപോകുന്നതിന് മുമ്പ് കട്ടിളയിലെ സ്വർണം പൂശിയ പാളി ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണപ്പാളി ജയറാമിന്റെ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ വ്യാപക റെയിഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 21 ഇടത്താണ് ഇ.ഡി ഒരേസമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ കേരളത്തിലെ വീടുകളിലും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ, ചെന്നൈയിലെ
കൊൽക്കത്ത: ഇഡിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ റാലി. ജാദവ്പൂരിലെ 8ബി ബസ് സ്റ്റാൻഡിന് സമീപത്താണ് റാലി നടത്തിയത്. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നതായി മമതാ ബാനർജി ആരോപിച്ചു. വലിയ പൊലീസ് സന്നാഹത്തോടെയാണ് റാലി നടന്നത്. തൃണമൂൽ കോൺഗ്രസിന്റെ രഹസ്യമായ രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ശ്രമമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐടി മേധാവി പ്രദീക് ജയിനിന്റെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. ഇഡി പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വീട്ടിൽ നേരിട്ടെത്തിയതോടെ ബംഗാളിൽ നാടകീയ രംഗങ്ങൾക്ക് തുടക്കമായി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. സംഭവത്തെത്തുടർന്ന്
തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിൽ വിശദീകരണം നൽകി കിഫ്ബി സിഇഒ. ഇഡി നോട്ടീസിലെ ഫെമ ചട്ടം ലംഘിച്ചെന്ന വാദം തെറ്റാണെന്ന് കിഫ്ബി സിഇഒ പ്രതികരിച്ചു. മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ലെന്നും ആർബിഐ നിർദേശം കൃത്യമായി പാലിച്ചാണ് എല്ലാ നിർദേശമെന്നും കിഫ്ബി പറയുന്നു. മുമ്പ് വിഷയത്തിൽ നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭ, 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും
ആലപ്പുഴ: മസാല ബോണ്ടിനെതിരെയുള്ള ED-യുടെ നോട്ടീസിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയതോടെ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായിെന്നും പിന്നെ, ഇഡി വാള് വീശിയിറങ്ങിയത്
ഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് സർവകലാശാല ചെയർമാനെ അറസ്റ്റുചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡിന് പിന്നാലെയാണ് അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിലായത്. സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ്
തിരുവനന്തപുരം: മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചെന്ന മാധ്യമ വാർത്തകളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താനോ മകനോ സമൻസ് കണ്ടിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.ഒരു ദുഷ്പ്രവർത്തിയും ഇല്ലാത്ത വ്യക്തിയാണ് മകനെന്ന് പിണറായി വിജയൻ. തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ച് ജീവിക്കുന്നയാളാണ് മകനെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ
കൊച്ചി: രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്. യൂണിടാക് ബിൽഡേഴ്സിന് ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമ്മാണത്തിനായി കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവകുമാർ കൈക്കൂലി വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ഇഡി വിളിപ്പിച്ചതെന്നായിരുന്നു മാധ്യമ

























