മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആകാനുള്ള സാധ്യത ശാന്തമായി കെട്ടിപ്പടുക്കുകയാണ് സഞ്ജു സാംസൺ.സഞ്ജുനിന് ചരിത്രം സൃഷ്ടിക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് ഏഷ്യാ കപ്പ് ഫൈനലിലെ പാകിസ്ഥാന് എതിരെയുള്ള മത്സരം. ഇതുവരെ ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഒമാനെതിരെ ഒരു അർദ്ധ സെഞ്ചുറി ഉൾപ്പടെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 36 ശരാശരിയിലും 127.05 സ്ട്രൈക്ക് റേറ്റിലും 108 റൺസ് നേടിയിട്ടുണ്ട് സഞ്ജു. ഭൂരിഭാഗം മത്സരങ്ങളിലും മധ്യനിരയിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്ങ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും ഒന്നാം സ്ഥാനങ്ങളിൽ എത്തിയാലും, ഏത് പൊസിഷനിലേക്കും പൊരുത്തപ്പെടാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് സഞ്ജു.
ഏഷ്യാ കപ്പ് ഫൈനലിൽ വെറും 64 റൺസ് കൂടി നേടിയാൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നടത്തുന്ന ഏറ്റവും മികച്ച ടി20 മൾട്ടി നേഷൻ ടൂർണമെന്റിനുള്ള ഋഷഭ് പന്തിന്റെ റെക്കോർഡിനെയാണ് മറികടക്കാൻ പോകുന്നത്. 2024 ഐസിസി ടി20 ലോകകപ്പിൽ എട്ട് ഇന്നിംഗ്‌സുകളിലായി 127.61 സ്ട്രൈക്ക് റേറ്റിൽ 171 റൺസ് പന്ത് നേടിയിരുന്നു. ഋഷഭ് പന്തിന് മുൻപ്, ഇന്ത്യയുടെ 2007 ഐസിസി ടി20 ലോകകപ്പ് വിജയത്തിൽ എംഎസ് ധോണി ഒരു ബാർ സ്ഥാപിച്ചിരുന്നു, ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 30.8 ശരാശരിയിൽ 154 റൺസ് നേടി, ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ നേടിയ നിർണായകമായ 36 ഉൾപ്പെടെ 45 റൺസിന്റെ മികച്ച സ്കോർ.
ട്വന്റി 20യിൽ 1,000 റൺസ് എന്ന വ്യക്തിഗത നാഴികക്കല്ല് പിന്നിടുകയാണ് സഞ്ജു. നിലവിൽ 48 മത്സരങ്ങളിലായി 26.18 ശരാശരിയിൽ 969 റൺസും 149ന് മുകളിൽ സ്ട്രൈക്ക് റേറ്റും നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നു.ഏറ്റവും ഉയർന്ന സ്കോർ 111 ആണ്. കണക്കുകൾക്കപ്പുറം, തന്റെ പവർ ഹിറ്റിംഗിലൂടെ സാംസൺ റെക്കോർഡുകൾ തിരുത്തിയെഴുതുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ആവേശകരമായ സൂപ്പർ ഓവർ വിജയത്തിനുശേഷം, സിക്‌സറുകളുടെ കാര്യത്തിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 വിക്കറ്റ് കീപ്പറായി മാറി. 48 ഇന്നിംഗ്‌സുകളിസായി 55 സിക്‌സറുകൾ നേടി ധോണിയുടെ 85 ഇന്നിംഗ്‌സുകളിൽ നിന്ന് 52 സിക്‌സറുകൾ റെക്കോഡ് തകർത്തിരുന്നു.
















