കൊച്ചി: ലൈംഗികാരോപണക്കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. അതേസമയം കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ പരാതിക്കാരിക്കും കക്ഷി ചേരാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് പരാതിക്കാരിയെ കേസിൽ കക്ഷി ചെരാൻ അനുവദിച്ചത്.
രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് അപകടമാണെന്ന് പരാതിക്കാരി അറിയിച്ചു. രാഹുലിന്റെ അനുയായികൾ ഇപ്പോൾ തന്നെ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. നേരത്തെ രാഹുലിനെതിരെ ഉളള കേസിൽ തിരുവനന്തപുരം ജില്ലാ കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ കോൺഗ്രസിൽ നിന്ന് രാഹുലിനെ പുറത്താക്കുകയും ചെയ്തിരുന്നു. ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്നുമാണ് കേസ് രാഹൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള കേസ്.
















