India News

ഓപ്പറേഷൻ സിന്തൂർ അവസാനിപ്പിച്ചത് ആരുടേയും ഇടപെടലുകൾ കൊണ്ടല്ല; ആവർത്തിച്ച് രാജ്നാഥ് സിങ്

ഹൈദരാബാദ്: പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്തൂർ പ്രതിരോധ നടപടി നിർത്തിവെയ്ക്കുന്നതിൽ മറ്റൊരു ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പ്രശ്നം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉള്ളതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സെപ്റ്റംബർ 17 ബുധനാഴ്ച ഹൈദരാബാദ് പരേഡ് ​ഗ്രൗണ്ടിൽ വെച്ച് നടന്ന ഹൈദരാബാദ് വിമോചന ദിന ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാൽ ഓപ്പറേഷൻ സിന്തൂർ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഓപ്പറേഷൻ സിന്തൂർ അവസാനിപ്പിച്ചത് ആരുടേയും ഇടപെടലുകൾ കൊണ്ടല്ല. ചിലർ ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്നുണ്ട്. ആരും അങ്ങനെ ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അത് ഇരു രാഷ്ട്രങ്ങൾക്കിടയിലുള്ള പ്രശ്നമാണെന്നും മൂന്നാമതൊരു ശക്തിക്കും അതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.

ഹൈദരാബാദ് അടക്കമുള്ള നാട്ടുരാജ്യങ്ങളുടെ കൂട്ടിച്ചേർക്കലും ലയനവും ഈ പ്രദേശങ്ങളിലുള്ള ജനങ്ങളെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി   ദേശീയ പ്രസ്ഥാനം കണ്ടതിന്റെ പ്രതിഫലനമായാണ് രാജ്യം വിലയിരുത്തുന്നത്. 1948 ജനുവരി 17 നാണ് ഹൈദരാബാദ് നിസാം ഭരണത്തിൽ നിന്ന് മോചിതമായി ഇന്ത്യൻ യൂണിയനിൽ ലയിച്ചത്. സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു ലയന നടപടികൾ.  ഇതിന്റെ 77 ഏഴാം വാർഷികമായിരുന്നു ബുധനാഴ്ച നടന്നത്.

Related Posts