Homepage Featured Kerala News

കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം: തമിഴ്നാടിനെതിരെ കേന്ദ്രം

ന്യൂഡൽഹി: കോൾഡ്രിഫ് എന്ന കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 19 കുട്ടികൾ മരിച്ച സംഭവത്തിൽ തമിഴ്നാടിനെതിരെ കേന്ദ്രം. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കുട്ടികൾ മരിച്ചത്. തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ 26 പേജുള്ള പരിശോധനാ റിപ്പോർട്ടിൽ, കോൾഡ്രിഫ് നിർമ്മിച്ച ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് പ്ലാന്റിൽ വൃത്തിഹീനമായ അവസ്ഥ, തുരുമ്പിച്ച ഉപകരണങ്ങൾ, ഫാർമ-ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെ നിയമവിരുദ്ധ ഉപയോഗം എന്നിവയുൾപ്പെടെ 350-ലധികം നിയമലംഘനങ്ങൾ കണ്ടെത്തി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തമിഴ്‌നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെതിരെ (ടിഎൻ-എഫ്ഡിഎ) രംഗത്തെത്തിയതായാണ് റിപ്പോർട്ട്. കഫ് സിറപ്പിൽ വിഷാംശമുള്ള ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരോപണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ തീരുമാന പ്രകാരം, നിർമ്മാണ യൂണിറ്റുകളിൽ നിയന്ത്രണങ്ങൾ പാലിക്കൽ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കാണെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഫോം 25, അല്ലെങ്കിൽ കോമൺ ഫോർമുലേഷൻ അലോപ്പതി മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസ്, അതത് സംസ്ഥാന ഡ്രഗ് കൺട്രോളർമാരാണ് നൽകുന്നത്.

Related Posts