ന്യൂയോർക്ക് : വ്യവസ്ഥാപിതമായ വംശഹത്യ നടത്തുന്ന രാജ്യമാണെന്നും തെറ്റുദ്ധാരണകളും അതിശയോക്തികളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയുടെ യുഎൻ അംബാസിഡർ. സ്വന്തം രാജ്യത്തെ ജനങ്ങളെ ബോംബ് വർഷിച്ച് കൊല്ലുന്നവരാണ് അവരെന്നും യുഎൻ അംബാസിഡർ പർവതനേനി ഹരീഷ് പറഞ്ഞു. ‘സ്ത്രീകള്‍, സമാധാനവും സുരക്ഷയും’ എന്ന വിഷയത്തില്‍ യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന പൊതുസംവാദത്തിലാണ് ഇന്ത്യന്‍ പ്രതിനിധിയുടെ രൂക്ഷ വിമർശനം.
ഇന്ത്യയ്ക്കെതിരെയും പ്രത്യേകിച്ച് ജമ്മു കാശ്മീരിനെതിരെയും പാക്കിസ്ഥാൻ നടത്തുന്ന അധിക്ഷേപങ്ങളെയും പർവതനേനി ഹരീഷ് രൂക്ഷമായി വിമർശിക്കുന്നു. കാശ്മീരി സ്ത്രീകൾ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങൾ സഹിക്കുന്നവരാണെന്ന് ചർച്ചയ്ക്കിടെ പാക്കിസ്ഥാൻ പ്രതിനിധി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ യുഎൻ അംബാസിഡർ പാക്കിസ്ഥാന് മറുപടി നൽകിയത്.
എല്ലാ വർഷവും അവർ കണ്ണു വെയ്ക്കുന്ന കാശ്മീരിനെതിരെ ജമ്മു കാശ്മീരിനെ അധിക്ഷേപിക്കുന്നുവെന്ന് അംബാസിഡർ പറഞ്ഞു. സ്ത്രീകൾ, അവരുടെ സുരക്ഷ, സമാധാനം എന്നിവയിൽ ഇന്ത്യയുടെ പ്രവർത്തനത്തിൽ കളങ്കമില്ലെന്നും അതിൽ കോട്ടം തട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘1971-ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റിലൂടെ സ്വന്തം സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നല്‍കിയ രാജ്യമാണ് പാകിസ്താന്‍. ലോകം പാകിസ്താന്റെ പ്രോപഗാന്‍ഡ കാണുന്നുണ്ട്’- ഹരീഷ് കൂട്ടിച്ചേർത്തു.
ബോംഗോ ബന്ധു മുജീബുൾ റഹ്മാന്റെ അറസ്റ്റിനു ശേഷം അദ്ദേഹത്തിന്റെ പാർട്ടിയായ അവാമി ലീഗിനെ വേട്ടയാടാനായി പാക്കിസ്ഥാൻ നടത്തിയ ഓപ്പറേഷനാണ് സെർച്ച് ലൈറ്റ്. ആന്റണി മസ്കേരിയസ് എന്ന പത്ര പ്രവർത്തകനാണ് ഈ നരനായാട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞത്. പാക്കിസ്ഥാനിലെ മോണിങ് ന്യൂസ് പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു ആന്റണി മസ്കേരിയസ്. യുകെയിലെ സൺഡേ ടൈംസ് പത്രത്തിലൂടെ പിന്നീട് ഇദ്ദേഹം വിവരങ്ങൾ പുറത്തു വിടുകയായിരുന്നു.
പാക്കിസ്ഥാന്റെ തന്നെ ഹമൂദുർ റഹ്മാൻ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ 26000 പേർ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാൽ സ്വതന്ത്ര ഏജൻസികൾ പറയുന്നത് അന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 3 ലക്ഷത്തിലേറെയെങ്കിലും വരുമെന്നാണ്. 1971 ൽ നടന്ന ക്രൂരമായ ഈ വംശഹത്യയെക്കുറിച്ചാണ് പര്‍വതനേനി ഹരീഷ് യുഎന്നിൽ പറഞ്ഞത്.
















