തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇ പി ജയരാജന്റെ ആത്മകഥയ്ക്ക് കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രന്റെ മകനെതിരെ ജയരാജന്‍ ആരോപണം ഉന്നയിച്ചതിനുള്ള പ്രതികരണമായാണ് ശോഭ സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.ഇതിൽ ഇപി ജയരാജന്റെ മകനെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ശോഭ സുരേന്ദ്രൻ ശ്രമം നടത്തിയതായി ജയരാജൻ ആരോപിച്ചിരുന്നു. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും ഇ പി ജയരാജന്‍ പുസ്തകത്തിൽ പറഞ്ഞിരുന്നു.
ഇത് നിഷേധിച്ച ശോഭ സുരേന്ദ്രൻ ഇപി ജയരാജന്റെ പുസ്തകത്തെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ ഉള്ളിന്റെ ഉള്ളില്‍ ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ഒരു കാര്യം ചെയ്യുമ്പോള്‍ തന്റേടം വേണമെന്നും, ജീവിതത്തില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ ആലോചിച്ചതിനു ശേഷം ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണം എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തന്റെ ജീവിതത്തില്‍ ആകെ മൂന്ന് തവണ മാത്രമേ രാമനിലയത്തിനകത്ത് പോയിട്ടുള്ളൂവെന്നും, താന്‍ വെറുതെ റൂം ബുക്ക് ചെയ്യുന്ന ഒരാളല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതിലൊന്ന് ഇ.പി.ജയരാജനെ കാണാനാണെന്നും അവര്‍ പറയുന്നു. കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കും അവര്‍ മറുപടി നല്‍കി.
















