കൊച്ചി: ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജി വെച്ചു. സംഘടനയിൽ ചർച്ച ചെയ്യാതെ വിധി വന്നതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. അമ്മ സംഘടനയുടെ തലപ്പത്തുള്ള ശ്വേത മേനോന്റെ നിലപാടും സ്ത്രീകൾക്ക് അനുകൂലമല്ലെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
അതിജീവിതയോട് സംസാരിക്കുക പോലും ചെയ്യാതെയാണ് സംഘടന വിഷയത്തിൽ നിലപാട് പറയുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമാ സംഘടനകളിൽ ഒന്നിലും താൻ ഭാഗമാകില്ലെന്ന് അവർ വ്യക്തമാക്കി. താൻ വിധി വരുമ്പോൾ അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്നെന്നും അവരുടെ വേദന കണ്ടിരുന്നതായും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിനെതിരെ അന്തിമ വിധി വന്നപോലെയാണ് ഫെഫ്ക നേതൃത്വം പ്രതികരിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപിനെതിരെയുള്ള കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി വന്ന സാഹചര്യത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു. ദിലീപ് അപേക്ഷ നൽകിയാൽ സംഘടനയിൽ തിരികെ എടുക്കുമെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. ഇതിൽ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
















