തിരുവനന്തപുരം: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാകുന്നു എന്ന് തോന്നിയ പരമ്പര, എന്നാല്‍ പ്രകടനം കൊണ്ട് അതിനു അടിവരയിടാന്‍ മലയാളി താരത്തിനു സാധിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു അഞ്ച് കളികളിലും ഓപ്പണറായി. അവസരം കിട്ടിയില്ലെന്ന പരാതിയോ വിമര്‍ശനമോ ഇനി ഉന്നയിക്കാന്‍
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാനമത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് ആംഭിക്കും. അഞ്ചുമത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ മൂന്നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തിൽ ന്യൂസിലൻഡ് വമ്പൻ ജയംനേടി. പരമ്പരയിലെ അഞ്ചാമത്തെ മത്സരം ഇന്ന് രാത്രി ഏഴ് മണിയോടെ ആരംഭിക്കുമ്പോൾ ഹോം
ഡൽഹി: വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ന് പുലർച്ചെ മുതൽ മണിക്കൂറുകളോളം കാണാതായി. ‘ഈ പേജ് ലഭ്യമല്ല’ എന്ന സന്ദേശമായിരുന്നു പേജ് തിരഞ്ഞവർക്ക് കാണാൻ സാധിച്ചത്. തുടർന്ന് ആരാധകർ വിരാട് കോലിയുടെ ഫാൻ പേജുകളിലും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലും ചോദ്യങ്ങൾ നിറച്ചു. ഡീആക്ടിവേറ്റ് ചെയ്തോ, ഹാക്ക് ചെയ്യപ്പെട്ടോ, കോലിക്ക് എന്തുപറ്റി, തുടങ്ങിയ
ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനു വഴികള്‍ കടുപ്പമാകുന്നു. ട്വന്റി 20 ലോകകപ്പ് ടീമില്‍ സഞ്ജു ഭാഗമാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനം താരത്തിനു തിരിച്ചടിയായേക്കും. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകാന്‍ സാധ്യതയില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പ് പ്ലേയിങ് ഇലവനെ തീരുമാനിക്കുക.
ആരാധകരെ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് താരം പുറത്തായി. മികച്ച തുടക്കം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനു സാധിച്ചില്ല. മൂന്ന് ഫോറും ഒരു സിക്‌സുമായി സഞ്ജു വിശാഖപട്ടണത്ത് ഇന്ത്യക്കു പ്രതീക്ഷ സമ്മാനിച്ചതായിരുന്നു. എന്നാല്‍ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ക്ലീന്‍
ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനു സ്ഥാനമുണ്ടാകില്ല. മൂന്ന്
ന്യൂഡൽഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ എസ് ബിന്ദ്ര (84) അന്തരിച്ചു. 1993 മുതല്‍ 1996 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയക്കൊപ്പം ബിസിസിഐയെ സമ്പന്ന കായിക സംഘടനയാക്കിയ വ്യക്തിയാണ് വിടപറഞ്ഞത്. 1987, 1996 ലോകകപ്പുകള്‍ ഇന്ത്യ വേദിയായതില്‍ നിര്‍ണായക പങ്ക് വഹിച്ചു. കൂടാതെ 1994ല്‍ ക്രിക്കറ്റ് സംപ്രേഷണത്തില്‍ ദൂരദര്‍ശന്റെ കുത്തകാവകാശം തകര്‍ത്തു. പഞ്ചാബിലെ മോഹാലി
ഗുവാഹത്തി: ഇന്ത്യ-ന്യൂസിലൻഡ് ടി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. രണ്ടു മത്സരങ്ങളിൽ ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ പരമ്പര സ്വന്തമാകും. അതേസമയം അഞ്ചുമത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസിലൻഡിന് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. വൈകീട്ട് 7 നാണ് മത്സരം നടക്കുക. പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത് ടീമിന് നേട്ടമാകുമെന്നാണ് കരുതുന്നത്.
കൊച്ചി: മെസ്സി വരുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലെങ്കിലും സ്റ്റേഡിയം നവീകരണം ഭൂരിഭാഗവും പൂർത്തിയായെന്ന് ജിസിഡിഎ (ഗ്രേറ്റർ കൊച്ചി ഡെവെലപ്പ്മെന്റ് അതോറിറ്റി) ചെയര്‍മാന്‍ കെ ചന്ദ്രന്‍പിളള പറഞ്ഞു. മെസ്സി വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അതേസമയം എത്ര തുക ചെലവിട്ടെന്ന കാര്യത്തിൽ വ്യക്തമായ കണക്കെടുപ്പ് നടത്താതെ മറുപടി പറയാൻ കഴിയില്ലെന്നും കെ ചന്ദ്രന്‍പിളള പറഞ്ഞു.
ദോഹ: ലയണല്‍ മെസി മാര്‍ച്ചിലും കേരളത്തിലേക്കില്ല. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് പുതിയ പ്രഖ്യാപനം. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ ഈമെയില്‍ അയച്ചെന്നാണ് നവംബര്‍ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത്. ഖത്തറിലെ മത്സരത്തോടെ കേരളത്തിലെ കാര്യം

























