എറണാകുളം: നടിയെ ആക്രമിച്ച കേസിൽ രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്ന്. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികളാണ് കേസിലുള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് രാവിലെ 11 മണിക്ക് ശേഷം വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം,
മുനവറലി തങ്ങളുടെ മകൾ ഫാത്തിമ നർഗീസിന്റെ പരാമർശങ്ങൾ വൈറൽ; സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ
കോഴിക്കോട്: മുനവറലി തങ്ങളുടെ മകൾ ഫാത്തിമ നർഗീസിന്റെ മനോരമ ഹോർത്തൂസിലെ പരാമർശങ്ങൾക്കെതിരെ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. 16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. പല കാര്യങ്ങൾ ആ കുട്ടി പറഞ്ഞു. അതിൽ നിന്ന് ഒരു കാര്യം മാത്രമെടുത്ത് വിവാദം
കോഴിക്കോട്: കെസി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പിണറായി വിജയൻ. കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംവാദത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ചാൽ മതിയെന്നും വെല്ലുവിളി സ്വീകരിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പോരായ്മ സംബന്ധിച്ച് പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെക്കുറിച്ച് സംസാരിക്കവേ കെസി
കൊച്ചി: 2017 ൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനിക്കും ദിലീപമടക്കമുള്ള പ്രതികൾക്കും എതിരെയുള്ള വിധി നാളെ അറിയാം. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് വിധി പറയാനുളള നടപടികൾ തുടങ്ങുക. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം മഞ്ചു വാര്യരോട് പറഞ്ഞുവെന്ന സംശയത്തിൽ
ഡൽഹി: വന്ദേഭാരതിൽ രണ്ടു കോച്ചുകളിൽ വീൽച്ചെയറൊരുക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. എല്ലാ ട്രെയിനുകളിലും മുതിർന്ന പൗരർക്ക് ലോവർ ബർത്തുകളിൽ മുൻഗണന നൽകാനും റെയിൽവേയുടെ തീരുമാനം. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഗർഭിണികൾക്കും ആനുകൂല്യം ലഭിക്കും. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിലാണ് വീൽച്ചെയർ സൗകര്യമോരുക്കുക.
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറുമായുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം. തർക്കം പരിഹരിക്കാനുള്ള സുപ്രീംകോടതി നിർദേശമനുസരിച്ചാണ് നിയമോപദേശം. വിസി നിയമന കേസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതിനുമുമ്പായി മുഖ്യമന്ത്രി ഗവർണറുമായി ചർച്ച നടത്തി പ്രശ്നം
കൊല്ലം: കുരീപ്പുഴയിൽ നിരവധി ബോട്ടുകൾ കത്തി നശിച്ചു. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് വിവരം. ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തിയത്. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ആണ് ഇവ. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. തീ പടർന്നതിന്
കൊല്ലം: കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്ര സർക്കാർ. കരാർ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കിയിട്ടുണ്ട്. കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയും തുടർന്നുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനെതിരെയാണ് കേന്ദ്രം നടപടിയെടുത്തിരിക്കുന്നത്. അതേസമയം തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ
മണ്ഡലകാല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി തീർത്ഥാടകർക്കും ജീവനക്കാർക്കും ആശ്വാസമാകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പെൻസറിയിൽ 1700-ഓളം പേർക്ക് ചിക്കൻപോക്സ് പ്രതിരോധ മരുന്ന് നൽകിയതായി ഡിസ്പെൻസറി ചാർജ് ഓഫീസർ ഡോ. വിവേക് വി. ദേവൻ അറിയിച്ചു. സന്നിധാനത്തെ പോലീസ് ക്യാമ്പിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത
തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയില്ല. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി


























