തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കുന്നു എന്നത് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന് മാറ്റ് കൂട്ടും. നാടു നീളെ നടക്കുന്ന പോലീസ് നരനായാട്ടും അതിക്രമങ്ങളുമാണ് സർക്കാറിനെതിരെ പ്രതിപക്ഷം കരുതിവെച്ചിരിക്കുന്ന പ്രധാന ആയുധം. പോലീസ് സ്റ്റേഷനിലെത്തന്നെ സിസിടിവി ദൃശ്യങ്ങൾ മർദനത്തിന്
തിരുവനന്തപുരം: ലൈംഗീക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി എടുത്ത നടപടി ബോധ്യത്തിൽ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുൽ മാങ്കൂട്ടം ഇപ്പോൾ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുലിനെതിരായ നടപടിയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയതെന്നും കൂട്ടിച്ചേർത്തു. നാളെ നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷ നേതാവ്
രാഹുൽ മാങ്കൂട്ടത്തെ ചൊല്ലി കോൺഗ്രസിലെ സൈബർ സംഘങ്ങൾ ഏറ്റുമുട്ടുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ പോര് ശക്തമായ ഇതിനെ തുടർന്ന് കെ പി സി സി പ്രസിഡന്റിന് പരാതി നൽകി. എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്ന പി വി ജയിനാണ് പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നേതൃത്വത്തെ പിന്തുണച്ചതിന് പിന്നാലെ തന്നെ അഡ്മിൻ സ്ഥാനത്തുനിന്ന് മാറ്റിയതായി പി വി ജയിൻ പറയുന്നു. ജിജോ മാത്യു,
രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. സമൂഹമധ്യങ്ങളിലെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്.പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയട്ടുണ്ട്. തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണമാണെന്നും നടക്കുന്നത് പെയ്ഡ്
ആലപ്പുഴ: സെൻസർ ബോർഡിനെതിരെ ഗുരുതര ആരോപണവുമായി ജി സുധാകരൻ. സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിങ്ങ് നടത്തുന്നതെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന റോളുകളാണ് കാണിക്കുന്നത്. നിർമ്മാതാക്കൾ പണം നൽകി സെൻസർ ബോർഡിനെ സ്വാധീനിക്കുന്നുണ്ടെന്നും പണവും മദ്യവും നൽകുന്നെന്നും അദ്ദേഹം വിമർശിച്ചു. പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
കൽപറ്റ: ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരുമകൾ പത്മജയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോൺഗ്രസിനെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. ചോദ്യങ്ങളുടെ എണ്ണത്തിലും സമയത്തിലുമെല്ലാമാണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ 20 ചോദ്യങ്ങൾ ചോദിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ 30 ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 18 ഉത്തരങ്ങളെങ്കിലും ശരിയാക്കിയാൽ മാത്രമായിരിക്കും വിജയം. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ്
മാനന്തവാടി: വയനാട്ടില്‍ ജീവനൊടുക്കിയ വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്ന ആളുകളുടെ മൊഴിയെടുക്കാനും തീരുമാനമായി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് ജോസ് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. മൂന്ന് നേതാക്കളുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നൽകി. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കുള്ള ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദന മരം വനം വകുപ് അനുമതിയോടെ മുറിക്കാം. വനം എക്കോ ടൂറിസം ബോർഡ് ബിൽ മാറ്റി വെച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ
തൃശൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ ശബ്ദരേഖ ചോർച്ച വിവാദത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. മൂന്നു ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നൽകണം എന്നാണ് പാർട്ടി നിർദേശം . മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ഡിവൈഎഫ്ഐ നേതാവ് ഉന്നയിച്ചത്. തൃശ്ശൂരിലെ സിപിഎം


























