തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. കേരളാ
പ്രവർത്തനം ആരംഭിച്ചത് ദക്ഷണിന്ത്യയിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോ കൊച്ചി: സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി പി.രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം, സുന്ദരഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്കേപ്പ്സിലൂടെ തുടങ്ങിയത്. ഒറ്റപ്പാലം സ്റ്റുഡിയോയുടെ നാമകരണ പ്രഖ്യാപനം നടൻ
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന് പങ്കെന്ന് വിഡി സതീശൻ പറഞ്ഞു. വിശ്വാസസംരക്ഷണ യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് പന്തളത്ത് സംസാരിക്കുകയായിരുന്നു സതീശൻ. അതേസമയം കെപിസിസി പുന:സംഘടനയിൽ സമവായത്തിലെത്താൻ വൈകിയതിനാൽ ജാഥാ ക്യാപ്റ്റൻ കെ മുരളീധരൻ പരിപാടി തുടങ്ങിയിട്ടും പന്തളത്തെത്തിയില്ല. തിരുവാഭരണം കമ്മീഷണറുടെ നിർദേശം കണക്കിലെടുക്കാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് രണ്ടാമതും
കൂത്തുപറമ്പ്: വയോധികയുടെ മാല പൊട്ടിച്ച സിപിഎമ്മുകാരനായ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാർഡ് കൗൺസിലർ പി.പി രാജേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാനകിയെന്ന 77 കാരിയായ വയോധികയുടെ മാല ഇയാൾ പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം നടന്നത്. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ തുറന്ന
ഡൽഹി: വന്ദേഭാരതിൽ ജീവനക്കാർ തമ്മിൽ പൊരിഞ്ഞയടി നയക്കു ദില്ലിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ‘22470 – വന്ദേ ഭാരത് എക്സ്പ്രസി’ലെ ജീവനക്കാർ തമ്മിൽ തല്ലുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്. ഒക്ടോബർ 16 -നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജീവനക്കാർ പരസ്പരം ചവറ്റുകുട്ടകൾ എടുത്ത് എറിയുകയും ബെൽറ്റുകൾ ഊരി പരസ്പരം
തിരുവനന്തപുരം: പുതുക്കിയ മഴമുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ കനത്തതോടെ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
കോട്ടയം: വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ച് 2031ഓടെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കാനാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2031ല്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി വകുപ്പ് കോട്ടയത്ത് സംഘടിപ്പിച്ച ഏകദിന
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവില്‍ കിണറ്റിൽ വീണ ‘അജ്ഞാത ജീവി’പുലിയാണെന്നു തിരിച്ചറിഞ്ഞു. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള കിണറിലാണ് കഴിഞ്ഞ ദിവസം അജ്ഞാത ജീവി വീണുവെന്ന് പ്രചരണമുണ്ടായത്. വനം വകുപ്പ് കിണറ്റിൽ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കിണറ്റിൽ കൂട് സ്ഥാപിച്ച്
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാഗം സമുദായ അംഗങ്ങൾ. എൻഎസ്എസ് കർമ്മസമിതി ആലുവ എന്ന പേരിലുള്ള ഒരു വിഭാഗം സമുദായ അംഗങ്ങളാണ് പ്രതിഷേധിച്ചിരിക്കുന്നത്. പ്രകടനം തടയാൻ ശ്രമിച്ച പെരുന്നയിലെ എൻഎസ്എസ് അംഗങ്ങളെ പൊലീസ് നീക്കി. പദയാത്ര എൻഎസ്എസ് കോളേജിന് മുന്നിൽ തടഞ്ഞു.
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ രണ്ടു വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്. 2019 ഓഗസ്റ്റ് 31-ന് നടത്തിയ ആദ്യ


























