തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടത് പക്ഷത്തിൽ കല്ലുകടി. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. പി.എം ശ്രീയില്‍ ഒപ്പിട്ട തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർതഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികൾ അവസാനിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെയെന്ന് കോടതി പറഞ്ഞു. രക്ഷിതാവിന്റെ നിലപാടിനൊപ്പം സർക്കാരും സ്കൂളും
തിരുവനന്തപുരം: എൻഇപിയിൽ ഒപ്പിടില്ലെന്ന നിലപാട് മാറ്റിയെന്നും എന്നാൽ പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനാലാണ് നിലപാടിൽ മാറ്റത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നയം വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: പിഎംശ്രീ ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതേസമയം കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന് നൽകേണ്ടുന്ന പദ്ധതികൾ കേരളത്തിന് തരേണ്ടതാണ്. വിവിധ
തിരുവനന്തപുരം: പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫും എഐഎസ്എഫും നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തും. ഇത് സിപിഎം-സിപിഐ തർക്കമല്ല. ഡി വൈ എഫ് ഐയും എസ് എഫ് ഐയും പ്രതികരിക്കാത്തതിൽ അൽഭുതവും ആശങ്കയുമുണ്ട്. ധാരണാപത്രം ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ഗുരുതരമായ വീഴ്ചയാണ്
കൊല്ലം: പിഎം ശ്രീ വിവാദങ്ങൾക്കിടെ കുണ്ടറയിൽ സിപിഐയിൽ കൂട്ടരാജി. മുന്നൂറോളം അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജി വെച്ചത്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവും ജില്ലാ സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളുമാണ് അംഗങ്ങളുടെ രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടിയുടെ കുണ്ടറ മണ്ഡലം സമ്മേളനത്തിൽ പാർട്ടി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
കോഴിക്കോട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട കരാർ പരിശോധിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തിൽനിന്ന് ഒളിച്ചോടുകയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്ന് പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് വീണ്ടും പ്രതികരിക്കാമെന്നുമാണ് ടിപി
കൊച്ചി: കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്) റിയർ അഡ്മിറൽ വി എസ് എം ഉപുൽ കുണ്ഡു, അഡ്വ ഹാരിസ് ബീരാൻ എം പി, ജില്ലാ കളക്ടർ ജി
കൊച്ചി: കുട്ടിയെ തിരുത്താനും സ്കൂളിലെ അച്ചടക്കത്തിനുമായുള്ള ചൂരൽ പ്രയോഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥിയുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ പൊലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ അടിച്ച കേസാണ് കോടതി റദ്ദാക്കിയത്. പരസ്പരം തമ്മിൽതല്ലുകയും പരസ്പരം തുപ്പുകയും ചെയ്തതിനാണ് അധ്യാപകൻ മൂന്നു
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ്. നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്നും സിപിഎമ്മിന് സിപിഐയെക്കാൾ ബിജെപിയോടാണ് ബന്ധമെന്നും സതീശൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ പോലും അറിയാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.


























