തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരെയുള്ള സൈബർ അക്രമണങ്ങളുടെകൂടെ പശ്ചാത്തലത്തിൽ കടുത്ത
തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക ജീർണതയുടെ പ്രതീകമായി രാഹുൽ മാങ്കൂട്ടത്തിൽ മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. ആ മുഖം ഇങ്ങനെ തന്നെ തുടര്‍ന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ഓര്‍മിക്കാന്‍ നല്ലത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ സിപിഎം തടയുമോ എന്ന ചോദ്യത്തിന്,
ന്യൂഡൽഹി: വോട്ടർ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കമ്മിഷൻ ഉണർന്നിരുന്നപ്പോൾ വോട്ട് മോഷണം പോയെന്ന് ആരോപിച്ച രാഹുൽ വോട്ട് കള്ളന്മാരെ സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക ക്രമക്കേടിൽ വ്യാഴാഴ്ച രാഹുൽ മാധ്യമങ്ങളെ വീണ്ടും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വീണ്ടും
വാഷിങ്ടൻ: അമേരിക്കൻ പൊലീസിന്റെ വെടിയേറ്റാണ് തെലങ്കാനയിൽ നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ മുഹമ്മദ് നിസാമുദീൻ എന്ന മുപ്പതുകാരൻ കൊല്ലപ്പെടുന്നത്. കാലിഫോർണിയയിലെ സാന്റ ക്ലാരയിലാണ് സംഭവം. ഇയാൾ താമസിക്കുന്ന വീട്ടിലാണ് പൊലീസെത്തി ഇയാൾക്ക് നേരെ വെടിയുതിർക്കുന്നത്. പൊലീസും മുഹമ്മദ് നിസാമിദീന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. സെപ്റ്റംബർ മൂന്നിനാണ് സംഭവം നടക്കുന്നത്. എന്നാൽ
ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യാൻ സാധിക്കില്ലെന്നും കർണാടകയിലെ ആലന്ദ് മണ്ഡലത്തിലെ ക്രമക്കേട് കമ്മീഷൻ തന്നെ നേരത്തെ കണ്ടെത്തിയതും എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതാണെന്നും രാഹുലിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൽ വീണ്ടും മാധ്യമ സമ്മേളനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കി വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ഇത്തവണ പരാതിക്കാരെയും നേരിട്ട് ഹാജരാക്കിയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. “നൂറ് ശതമാനം സത്യത്തിന്റെ
തിരുവനന്തപുരം: അടുത്ത കാലത്ത് കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ ആശങ്കയായി തുടരുകയാണ് അമീബിക് മസ്തിഷ്കജ്വരം. ഇതുവരെ 67 കേസുകളും 18 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ ആളുകൾ രോഗബാധിതരായി ചികിത്സയിലും കഴിയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങളിൽ പൊലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയിലും ആശങ്ക ഉയരുന്നത്. ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളത്തിലൂടെ
തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭവുമായി സർക്കാരെത്തുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയും വ്യാഴാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം നിരസിച്ചതിന് പിന്നാലെ കലുങ്ക് സഭയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടികളും പ്രതികരണങ്ങളും വീണ്ടും വിവാദമാകുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കാമോയെന്ന് ചോദിച്ചെത്തിയ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ


























