ഇടുക്കി: സംസ്ഥാനത്ത് തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ വൈദ്യുതോത്പാദന ശേഷിയുള്ള ഡാമുകളിലെ നീരൊഴുക്കും ശക്തമായി. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതോല്‍പാദനനം വർധിപ്പിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. സംസ്ഥാനത്ത് മൺസൂണിനു പുറമെ ന്യൂനമർദ്ദങ്ങൾ മൂലവും മഴയുടെ അളവ് വർദ്ധിപ്പിച്ചു.
നിലവിൽ സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ ജല നിരപ്പ്. ഇതോടെ ഇടുക്കിയില്‍നിന്ന് 7.748 ദശലക്ഷം യൂണിറ്റ് വൈദ്യൂതി ഉത്പാദിപ്പിച്ചു. ശബരിഗിരിയില്‍ 5.8879 ദശലക്ഷം യൂണിറ്റും മറ്റ് ഡാമുകളിലും റൂള്‍കര്‍വ് പാലിച്ച് ഉല്‍പാദനം ക്രമീകരിക്കുന്നുണ്ട്. കക്കി, മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ തുടങ്ങി സംസ്ഥാനത്തെ ഒമ്പത് ഡാമുകള്‍ക്ക് നിലവിൽ മുന്നറിയിപ്പ് നല്കിയട്ടുണ്ട്.
പമ്പ – 81 ശതമാനം, ഷോളയാര്‍ – 99 ശതമാനം, ഇടമലയാര്‍ – 79 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്. മഴ ശക്തമായാൽ ഇടമലയാർ ഡാം തുറക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വൈദ്യുതോത്പാദനം ഉയർത്താനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്. ഇടുക്കിയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും തുടരുന്ന ശക്തമായ മഴയാണ് ഇടുക്കി ഇടമലയാർ ഡാമുകൾ നിറക്കുന്നത്.
മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. പീക്ക് സമയ പ്രതിദിന ആവശ്യകത നിലവില്‍ 4000 മെഗാവാട്ടില്‍ താഴെയാണ്. ശനിയാഴ്ച ഇത് 3800 മെഗാവാട്ട് ആയിരുന്നു. 82 ദശലക്ഷം യൂണിറ്റാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന ഉപയോഗം. കഴിഞ്ഞ ദിവസം ഇത് 76.8122 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 38.6854 ദശലക്ഷം യൂണിറ്റും കേരളത്തില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചതാണെന്നതാണ് മറ്റൊരു പ്രത്യേകത. 38.1268 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. പുറത്തുനിന്നും വില കൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ കൂടൂതല്‍ സംസ്ഥാനത്ത് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടു എന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.