Homepage Featured News World

ബഹിരാകാശ പദ്ധതികളില്‍ ചൈനയ്ക്ക് തിരിച്ചടി; സ്‌പേസ് എക്‌സിനെ താരതമ്യം ചെയ്താൽ നിസ്സാരമെന്ന് ചൈന; ഒരു ദിവസം അഗ്നിഗോളമായത് രണ്ട് റോക്കറ്റുകള്‍

ബെയ്‌ജിങ്: ബഹിരാകാശ പദ്ധതികളില്‍ ചൈനയ്ക്ക് തിരിച്ചടി. ഒരു ദിവസം രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടു. ചൈനയില്‍ ശനിയാഴ്‌ച നടന്ന ഈ റോക്കറ്റ് വിക്ഷേപണ പരാജയങ്ങളെ കറുത്ത ശനിയാഴ്‌ച എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതില്‍ ക്ഷമ ചോദിച്ച ഗലാക്റ്റിക് എനര്‍ജി അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം അമേരിക്കയുടെ സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന ഭൗമാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പ് അതിന്‍റെ ഒട്ടേറെ പരീക്ഷണങ്ങളില്‍ വന്‍ തിരിച്ചടികള്‍ നേരിട്ടിരുന്നുവെന്നും ചൈന 2025ല്‍ ആകെ 92 റോക്കറ്റ് വിക്ഷേപണങ്ങള്‍ നടത്തിയപ്പോള്‍ ആകെ രണ്ട് എണ്ണം മാത്രമാണ് പരാജയപ്പെട്ടതുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ലോംഗ് മാര്‍ച്ച്-3ബി (Long March-3B Rocket) റോക്കറ്റ് ആണ് ആദ്യം പരാജയപ്പെട്ടത്. ഷീചാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ലോംഗ് മാര്‍ച്ച്-ബി പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിനുള്ള സാങ്കേതിക തടസമാണ് ഇതിന് കാരണമായത്. ഇതേ ദിവസം തന്നെ ഗലാക്‌റ്റിക് എനര്‍ജി എന്ന സ്വകാര്യ കമ്പനിയുടെ സീറീസ്-2 (Ceres-2) റോക്കറ്റ് ആദ്യ കന്നിപ്പറക്കലില്‍ തകര്‍ന്നു.

റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിനുണ്ടായ പ്രശ്‌നമാണ് പ്രശ്‌നമാണ് ലോംഗ് മാര്‍ച്ച്-3ബി റോക്കറ്റിന്‍റെ തകര്‍ച്ചയ്‌ക്ക് കാരണമായത്. റോക്കറ്റ് പൊട്ടിത്തെറിച്ചതോടെ ഒരു ഷിജിയാന്‍ (Shijian-32) കൃത്രിമ ഉപഗ്രഹം നഷ്‌ടമായതായി ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷന്‍ (CASC) സ്ഥിരീകരിച്ചു. അതേസമയം, ഗലാക്റ്റിക് എനര്‍ജിയുടെ സീറീസ്-2 റോക്കറ്റ് അതിന്‍റെ കന്നി പറക്കലിലനിടയില്‍ തകര്‍ന്ന് നിലംപതിക്കുകയായിരുന്നു.

Related Posts